നിപ്പയെ നേരിടാൻ കേരളം പൂർണ്ണ സജ്ജമാണെന്നും വൈകുന്നേരത്തോടെ നിപ്പാ ചികിത്സയ്ക്കുള്ള മരുന്ന് കോഴിക്കോട്ടേക്ക് എത്തിക്കും എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യം മരണപ്പെട്ട വ്യക്തിയിൽ നിന്നാണ് രോഗം പടർന്നതെന്നും ഐസിഎം ആർ മായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
രോഗ വ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കും. പൂനെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി മൊബൈൽ ലാബ് സ്ഥാപിക്കും. കേരളത്തിൽ നിപ്പാ പരിശോധനയ്ക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരമാണ് നടപടിക്രമങ്ങൾ എന്നും വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐ സി എം ആറുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിപ്പയെ തടയാൻ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മരുന്ന് വിമാനമാർഗ്ഗം കോഴിക്കോട് എത്തിക്കും. ഇന്ന് വൈകിട്ടോടെ മൊബൈൽ ലാബ് സ്ഥാപിക്കുന്നതിനായി പൂനെ വൈറോളജിയിൽ നിന്നുള്ള സംഘം കോഴിക്കോട്ടെത്തും.
നിലവിലുള്ള നിപ്പയുടെ പ്രോട്ടോകോൾ പരിഷ്കരിക്കേണ്ട ആവശ്യമില്ല. ആവശ്യമായ മരുന്നുകൾ കോഴിക്കോട് ഉറപ്പാക്കിയിട്ടുണ്ട് എന്നും ആരോഗ്യവകുപ്പിന്റെ മുഴുവൻ സംവിധാനവും നിപ്പയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക