കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിപ്പാ വൈറസ് ബാധയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് തിങ്കളാഴ്ച മുതൽ അനുമതി ഉള്ളത്. ട്യൂഷൻ സെന്ററുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും എല്ലാം ഈ ഉത്തരവ് ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളും കണ്ടൈൻമെന്റ് സോണുകളായതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. തുടർച്ചയായ അവധി കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കും എന്നതിനാൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. കുട്ടികൾ അവധി ദിവസങ്ങളിൽ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണം എന്നും ഭരണകൂടം നിർദേശിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക