സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനിമുതൽ തിരുവനന്തപുരം ജില്ലയിൽ മാത്രം. സർക്കാർ പൊതുമേഖല തദ്ദേശസ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തിരുവനന്തപുരം ജില്ലയിൽ മാത്രമാക്കി. തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി തിരിച്ചു കൊണ്ടാണ് പുതിയ തീരുമാനം.
സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്താൻ തീരുമാനിച്ചത്. സർക്കാർ വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ നിലവിലുള്ള രജിസ്റ്ററിങ് അതോറിറ്റികളിൽ സാധ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കാൻ നേരത്തെ തന്നെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു.
ഇതോടെ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ 1, 2 എന്നിങ്ങനെ വിഭജിച്ചു കൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുക. ഇനിമുതൽ കെഎസ്ആർടിസി വാഹനങ്ങൾ റീജിയണൽ ഓഫീസ് സെക്ടർ ഒന്നിലും സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ റീജിയണൽ ഓഫീസ് സെക്ടർ രണ്ടിലും റജിസ്റ്റർ ചെയ്യണം. ഇതിന്റെ ഭാഗമായി ജീവനക്കാരെ പുനർവിന്യസിക്കാനും സർക്കാർ വാഹനങ്ങൾക്ക് 90 സീരീസിൽ രജിസ്റ്റർ നമ്പർ നൽകാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക