ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് ശബരിമല തീർത്ഥാടനം കേരളത്തിന്റെ അഭിമാനമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത്മ.
നവംബർ 17നാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കുക. പരാതിരഹിത തീർത്ഥാടന കാലത്തിനാണ് ദേവസ്വം ബോർഡും സർക്കാരും ലക്ഷ്യം വെക്കുന്നത്. അൻപതുലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തിയത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല പാതകളിൽ ഓപ്പറേഷൻ സെൻ്ററുകൾ സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക