അബദ്ധത്തിൽ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒൻപതിനായിരം കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എംഡി രാജിവച്ചു. മെർക്കന്റൈൽ ബാങ്ക് എംഡിയായ എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ രാജിവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ ജാതി അംഗീകരിക്കുകയും തീരുമാനം അറബി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആർബിഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ അദ്ദേഹം എംഡിയായി തുടരുമെന്ന് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അറിയിച്ചു.
ഈ മാസം 9ന് ഉച്ചകഴിഞ്ഞ് 3:00 മണി സമയത്ത് ഓട്ടോ ഡ്രൈവർ ആയ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തി എന്ന് എസ്എംഎസ് സന്ദേശം ലഭിച്ചു. സുഹൃത്തുക്കൾ തന്നെ കളിപ്പിക്കുകയാണോ എന്നറിയാൻ രാജ്കുമാര് സുഹൃത്തിന് ഇരുപത്തി ഒന്നായിരം രൂപ അയച്ചു കൊടുത്തു. പണം സുഹൃത്തിന് ലഭിച്ചതോടെ രാജ്കുമാർ അത്ഭുതപ്പെട്ടു. 105 രൂപ മാത്രം അക്കൗണ്ടിലുള്ള തന്റെ അക്കൗണ്ടിൽ ഇത്രയും പണം എങ്ങനെ വന്നു എന്ന് അറിയാതെ ഇയാൾ കുഴങ്ങി.
മണിക്കൂറുകൾക്കു ശേഷം അബദ്ധത്തിൽ പണം നിക്ഷേപിച്ചതാണെന്ന് അറിയിച്ച് ബാങ്കിൽ നിന്നും രാജകുമാറിനെ വിളിക്കുകയും പണം പിൻവലിക്കുന്നതായി അറിയിക്കുകയും ചെയ്തു. രാജ്കുമാറിന്റെയും ബാങ്കിന്റെയും അഭിഭാഷകർ ഇടപെട്ട് നടത്തിയ ഒത്തുതീർപ്പിൽ രാജകുമാര്‍ പിൻവലിച്ച 21,000 രൂപ തിരിച്ചടക്കേണ്ടതില്ലെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക