ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. 12 മുതിര്‍ന്ന രോഗികളും (അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും) 12 കുട്ടികളുമാണ് (ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും) മരിച്ചത്. മരുന്നുകളുടേയും ആശുപത്രി ജീവനക്കാരുടേയും അഭാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്നവരില്‍ നാല് പേര്‍ക്ക് ഹൃദ്രോഗം, ഒരാള്‍ വിഷബാധ, ഒരാള്‍ ഉദരരോഗം, രണ്ട് വൃക്കരോഗികള്‍, ഒരാള്‍ പ്രസവസംബന്ധമായും,അപകടത്തില്‍പ്പെട്ട മൂന്ന് പേരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ കൂട്ടമരണമാണ് നടക്കുന്നത്. താനെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ ഓഗസ്റ്റില്‍ 24 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചിരുന്നു.
നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക