ജെറുസലെം: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഒന്നിലധികം സൈനിക കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയക്കുമെന്ന് അമേരിക്ക അറിയിച്ചു .
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്.
ഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം ആയി. ഹമാസിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും അവരുടെ മോചനം സംബന്ധിച്ചും ബൈഡൻ – നെതന്യാഹു ഫോൺ സംഭാഷണത്തിൽ ചർച്ചകളുണ്ടായതാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക