ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അര്‍ണിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം. 2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാന് സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം കരാര്‍ ലംഘിക്കുന്ന ആദ്യത്തെ സംഭവമാണിത്. വെടിവയ്പ്പില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് ബിഎസ്എഫ് തിരിച്ചടിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക