ദീപാവലി ദിനമായ നവംബർ 11ന് അയോധ്യയിലെ സരയൂ തീരത്ത് ഇത്തവണ തെളിയുക 24 ലക്ഷം ചെരാതുകൾ. നവംബർ 11 നടക്കുന്ന ദീപോത്സവത്തിന്റെ ഭാഗമായി വലിയ തയ്യാറെടുപ്പുകളാണ് ഊർജിതമായി നടക്കുന്നത് എന്ന് അയോധ്യയുടെ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ അറിയിച്ചു.
ശ്രീരാമ ക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന അയോധ്യ അതിനിടയിൽ എത്തുന്ന ദീപാവലി പതിവിലും കവിഞ്ഞ ഉത്സാഹത്തോടെയാകും വരവേൽക്കുക എന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ ഇത്രയും വിപുലമായി ദീപോത്സവം സംഘടിപ്പിച്ചു തുടങ്ങിയത് 2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷമാണ്.
17 ലക്ഷത്തിലധികം ചെരാതുകൾ ആണ് കഴിഞ്ഞവർഷം മാത്രം രാംകി പൈരിയിലെ ഘാട്ടുകളിൽ തെളിയിച്ചത്. 2018ൽ ഇത് 51,000 ചെരാതുകളും 2019ൽ 4.10 ലക്ഷവും 2020 ൽ 6 ലക്ഷവും 2021ൽ 9 ലക്ഷവും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക