വാഷിങ്ടണ്‍: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷത്തിലേക്ക് എടുത്തുചാടരുതെന്ന് മേഖലയിലെ രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്നറിയിപ്പ് നല്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎസ് നയത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ചില ജീവനക്കാര്‍ക്ക് പരാതിയുണ്ട്.
അതേസമയം, ഗാസയിലേക്ക് സഹായം ഉറപ്പാക്കാന്‍ വെടി നിര്‍ത്തല്‍ അനിവാര്യമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഗാസ ഉപരോധവും ആശുപത്രികളും സ്കൂളുകളും ആക്രമിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം പറഞ്ഞു. ബന്ദികളുടെ മോചനത്തിന് അമേരിക്ക ഖത്തര്‍ മധ്യസ്ഥത തേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ഗാസയില്‍ ആക്രമണം തുടരുന്നതിനിടെ വിവിധ രാജ്യങ്ങളിലെ എംബസി ജീവനക്കാരെ ഒഴിപ്പിക്കുകയാണ് ഇസ്രായേല്‍. ബഹ്റൈന്‍, ജോര്‍ദാന്‍, മൊറോക്കൊ, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലെ എംബസി ജീവനക്കാരെയാണ് ഒഴിപ്പിക്കുന്നത്. 20 എംബസികളിലെ ജീവനക്കാരോട് വീടുകളില്‍ തങ്ങാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക