അബുദാബി: ഗാസയ്ക്ക് നേരേയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. കെയ്റോ സമാധാന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
സാധാരണക്കാരുടെ ജീവന് സംരക്ഷിക്കാനും ദുരിതബാധിതര്‍ക്ക് തടസ്സമില്ലാതെ മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കാനും ഒന്നിച്ച് നില്‍ക്കണം. സംവാദം, സഹവര്‍ത്തിത്വം എന്നിവയാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും അക്രമങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉച്ചക്കോടിയില്‍ പറഞ്ഞു.
ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനായുള്ള ഉച്ചകോടിയില്‍ ഒട്ടേറെ രാഷ്ട്രത്തലവന്മാര് പങ്കെടുത്തു. അതേസമയം പലസ്തീനില്‍ തന്നെ തുടരുമെന്നും അവിടം വിട്ട് എങ്ങോട്ടും പോകില്ലെന്നും പലസ്തീന് പ്രസിഡന്റ് മഹമൂദ് അബാസ് ഉച്ചകോടിയില്‍ വ്യക്തമാക്കി. ഗാസയില്‍ ഉടന്‍ വെടി നിര്‍ത്തലിനായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ക്ക് മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സീസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക