വയനാട് ജില്ലയിലെ ബത്തേരി മാനന്തവാടി മേഖലകളിൽ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ഐസിഎംആർ. ഇവിടെനിന്നും ശേഖരിച്ച സാമ്പിളുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ സി എം ആർ അറിയിച്ചു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേ സമയം കോഴിക്കോട് ജില്ലയിലെ 42 ദിവസത്തെ ഇൻക്യുബേഷൻ പീരിയഡ് നാളെ അവസാനിക്കും. കോഴിക്കോട് നിപ്പ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി തീർന്നെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ വവ്വാലുകളിൽ നിപ്പയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം എന്നും രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടി ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക