ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നും യൂറോപ്യന്‍ യൂണിയന് അറിയിച്ചു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടന്നെ് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. അതേസമയം, ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണം 7000 കവിഞ്ഞു. തുടര്‍ച്ചയായ വ്യോമാക്രമണത്തിന് പുറമേ ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. തെക്കന്‍ ഗാസയിലെ ഖാന് യൂനിസില്‍ വ്യോമാക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേന വ്യാപകമായ റെയ്ഡ് തുടരുകയാണ്. ഇസ്രയേല്‍ തടവിലാക്കിയ 6,000 പലസ്തീന്‍കാരെയും മോചിപ്പിക്കണമെന്നും ഇറാന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക