ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ടെക്നോളജി പരിചയപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് കേന്ദ്രീകൃത ഗിഗാബിറ്റ് ഇന്റര്‍നെറ്റ് സര്‍വീസിന്റെ സാധ്യതകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ ഒക്ടോബര്‍ 27 നാണ് കമ്പനി ഈ ടെക്നോളജി പരിചയപ്പെടുത്തിയത്.
തങ്ങളുടെ അമ്പരപ്പിക്കുന്ന അടുത്ത സാങ്കേതികവിദ്യയാണ് റിലയന്‍സ് ജിയോസ്പെയ്സ്ഫൈബര് എന്ന പേരില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചതെന്ന് ബെന്സിങ്ഗാ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയെ മൊത്തത്തില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ കരുത്തില്‍ പുതപ്പണിയിക്കാന്‍ കെല്‍പ്പുള്ളതാണ് ജിയോയുടെ സാറ്റലൈറ്റ് ,കേന്ദ്രീകൃത ഗിഗാബിറ്റ് ബ്രോഡ്ബാന്‍ഡ്.
പരമ്പരാഗത ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാര്‍ പോലും സേവനം നല്‍കാതെ കിടക്കുന്ന ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് വര്‍ഷിക്കാന്‍ കെല്‍പ്പുള്ളതാണ് ജിയോയുടെ പുതിയ ടെക്നോളജിയെന്നാണ് റിപ്പോര്‍ട്ട്. മസ്കിന്റെ സ്പെയ്സ്എക്സ്, എയര്‍ടെല്ലിന്റെ (ഭാര്‍തി ഗ്രൂപ്പിന്റെ) കീഴിലുള്ള വണ്‍വെബ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസിന്റെ കീഴിലുള്ള കയ്പര്‍ പ്രൊജക്ട്, ടാറ്റനെല്കോയും ഹ്യൂസും ചേര്‍ന്നു കൊണ്ടുവരുന്ന പദ്ധതി തുടങ്ങിയവയാണ് ഈ മേഖലയില്‍ മേല്‍ക്കോയ്മക്കായി മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക