കളമശ്ശേരി സ്ഫോടനത്തിൽ പ്രതിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുത്തതായി പറഞ്ഞുകൊണ്ട് ഇയാൾ പങ്കുവെച്ച ഫേസ്ബുക്ക് വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനത്തിനുശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെ താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ യഹോവ സാക്ഷി സഭ തിരുത്താൻ തയ്യാറാകാത്തത് കൊണ്ടാണ് സ്ഫോടനം നടത്തിയത് എന്ന് വെളിപ്പെടുത്തിയിരുന്നു.
കേസിൽ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ മാർട്ടിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.16 വർഷമായി യഹോവ സാക്ഷികളിൽ അംഗമായ യഹോവ സാക്ഷികളോടുള്ള എതിർപ്പു മൂലമാണ് സ്ഫോടനം നടത്തിയത് എന്നും അവകാശപ്പെടുന്നു. ഭാര്യയോടൊപ്പം തമ്മനത്തെ വാടകവീട്ടിലാണ് ഡൊമിനിക് മാർട്ടിൻ താമസിക്കുന്നത്. തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക