സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് നാളെ മുതല്‍ പണം പിന്‍വലിക്കാം. 50000 രൂപ മുതല്‍ 100000 രൂപവരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളായിരിക്കും തിരികെ നല്‍കുക. നവംബര്‍ 11 മുതല്‍ 50000 രൂപവരെയുള്ള സ്ഥിരനിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും.
23688 സേവിങ്സ് നിക്ഷേപകരില്‍ 21190 പേര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ പൂര്‍ണ്ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ബാങ്കിന് പലിശയടക്കം തിരിച്ചടവായി ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. അതില്‍ 80 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. 8049 സ്ഥിരനിക്ഷേപകരില്‍ ഇപ്പോള്‍ 3770 പേര്‍ക്കായിരിക്കും പലിശയും നിക്ഷേപവും പൂര്‍ണമായും തിരികെ ലഭിക്കുക.
134 കോടി വരുന്ന സ്ഥിരനിക്ഷേപത്തില്‍ 79 കോടിരൂപ ഉടന്‍ തിരികെ നല്‍കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈയാഴ്ച്ച കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാനിരിക്കെയാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതായി ബാങ്ക് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക