തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പുനഃ പരിശോധിചേക്കും. പുസംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശുപാർശകൾ വിശദമായി പഠിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു. 2021 ഏപ്രിലിൽ പുനഃപരിശോധനാസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം വിവരാവകാശ കമ്മിഷണർ നിർദേശിച്ചിട്ടു പോലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.
2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ഒന്നര ലക്ഷം ജീവനക്കാരാണ് അംഗങ്ങൾ. ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായപ്പോഴാണ് സമിതിയെ ചുമതലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക