സെക്സ് റാക്കറ്റ് നടത്തിയ 17കാരിയെ മുംബൈയിലെ താനെയിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ റെയ്ഡിലൂടെ ലൈംഗിക തൊഴിലിന് നിർബന്ധിതരായ നാല് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു.
താനെയിലെ വാഷി പ്രദേശത്തെ സ്വകാര്യ ഹോട്ടലിൽ 17 വയസ്സുകാരിയുടെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നേതൃത്വത്തിലുള്ള മനുഷ്യക്കടത്ത് വിഭാഗം നടത്തിയ റെയ്ഡിലാണ് 17കാരിയെ സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തത്.
സെക്സ് റാക്കറ്റ് നടത്തിയതിന് പിടിക്കപ്പെട്ട പെൺകുട്ടി മാലഡ് സ്വദേശിയാണ്. സ്ത്രീകളെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ ചെറിയ വിഹിതം അവർക്ക് തന്നെ നൽകിയശേഷം ബാക്കി തുക സ്വന്തം വരുമാനമാക്കി മാറ്റുകയായിരുന്നു 17കാരി ചെയ്തിരുന്നത്.
കസ്റ്റമർ എന്ന വ്യാജേന ഹോട്ടലിലെത്തിയ പോലീസ് പ്രതിയെ പിടികൂടുകയും 20 വയസ്സിനടുത്ത് പ്രായമുള്ള ബിഹാർ, നേപ്പാൾ സ്വദേശികളായ നാല് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തത്. 84,030 രൂപയും വാച്ചും മൊബൈലും അടങ്ങുന്ന സാധനങ്ങൾ പിടിക്കപ്പെട്ട പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക