ആലപ്പുഴ: തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമാണ്. അതിദാരുണമായ സംഭവമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് നാലില്‍ മൂന്ന് ശതമാനം സംഭരണ തുകയും നല്‍കുന്നത് കേന്ദ്രമാണ്. കേന്ദ്രത്തിന്റെ തുക കര്‍ഷകര്‍ക്ക് കൊടുക്കാതെ വകമാറ്റുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകള്‍ നടക്കുമായിരുന്നില്ല. കര്‍ഷക ദ്രോഹ നയമാണ് സർക്കാർ സ്വീകരിക്കുന്നത്. കുട്ടനാട്ടിലും പാലക്കാട്ടും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ കൊടുക്കുന്ന 7 രൂപ ഇല്ലെങ്കില്‍ കേന്ദ്രം കൊടുക്കുന്ന 21 രൂപ കൊടുക്കാമല്ലോ. മനഃസാക്ഷിയില്ലാത്ത നയങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക