ബീജിംഗ്: ചൈനയിലെ സ്കൂളുകളില്‍ ന്യുമോണിയ പടരുന്നതായി റിപ്പോര്‍ട്ട്. പല ആശുപത്രികളിലും രോഗം ബാധിച്ച കുട്ടകളാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജിംഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. കുട്ടികള്‍ക്കിടയിലെ ഈ രോഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില സ്കൂളുകളില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ചുമയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് റിപ്പോര്‍ട്ട്. കുട്ടികളില്‍ ഉയര്‍ന്ന താപനിലയും തൊണ്ടയില്‍ വീക്കവും കാണപ്പെടുന്നു.
എന്നാല്‍ നിലവിലെ രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. മുതിര്‍ന്നവരില്‍ രോഗവ്യാപനം കുറവാണ്. കുട്ടികളിലെ വ്യാപനം സ്കൂള്‍ പരിസരങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന സംശയത്തിലാണ് അധികൃര്‍. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലെ ഊഹാപോഹങ്ങള്‍ സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയയായ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒക്ടോബര്‍ ആദ്യം മുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വര്‍ദ്ധനവ് ചൈനയില്‍ രേഖപ്പെടുത്തിയത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക