കുവൈറ്റ്: കുവൈറ്റ് ദിനാറിന്റെ വിനിമയ നിരക്കില്‍ ഇന്നലെ വലിയ വ്യത്യാസമാണ് ഉണ്ടായത്. ഇന്നലെ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയച്ചവര്‍ക്ക് വലിയ തുകയാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളില്‍ ആണ് രേഖപ്പെടുത്തുന്നത്.
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ദിനാറിന്റെ മൂല്യം ഉയര്‍ന്നു. ഉയര്‍ന്ന രീതിയില്‍ ആണ് കുവൈറ്റ് ദിനാര്‍ കരുത്താര്‍ജിച്ചത്.
യുഎസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേല്‍ ദിനാറിന്റെ മൂല്യം കൂട്ടിയത്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഡോളര്‍ ശക്തി പ്രാപിച്ചതും കുവൈറ്റ് ദിനാറിന്റെ മൂല്യം ഉയരാന്‍ കാരണമായി. കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇരട്ടി ആനുകൂല്യം ആണ് ലഭിച്ചത്. ഒരു കുവൈറ്റ് ദിനാറിന് ശരാശരി 268 ഇന്ത്യന്‍ രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 269ന് മുകളില്‍ ആണ്. കഴിഞ്ഞ ആഴ്ച ലഭിച്ച 270 രൂപയ്ക്ക് മുകളില്‍ ആണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യുഎസില്‍ നാണയപ്പെരുപ്പത്തില്‍ ചില വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഇത് തുടരും എന്നാണ് റിപ്പോര്‍ട്ട്. ഇവിടെയുള്ള ചെറിയ ചില മാറ്റങ്ങള്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ട്ടിക്കും. അതിനാല്‍ വീണ്ടും കുവൈറ്റ് ദിനാര്‍ കരുത്ത് കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടര്‍ന്നാല്‍ രൂപയുമായുള്ള ദിനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കും എന്നാണ് ഈ രംഗത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക