ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.
ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും ശര്‍ക്കരയും നെയ്യും നാളികേരവുമാണ് പൊങ്കാലയുടെ ചേരുവകള്‍.
ഇന്നലെ മുതൽ സ്ത്രീകളെ മാത്രമാണു ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കുന്നത്. ഇന്നു പൊങ്കാല ചടങ്ങുകൾ തീരുന്നതു വരെ സ്ത്രീകളെ മാത്രമാകും ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കുക.
പുലർച്ചെ 4 ന് നിർമാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. 9നു വിളിച്ചു ചൊല്ലി പ്രാർഥന, തുടർന്നു ക്ഷേത്ര ശ്രീകോവിലിൽ നിന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക