കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 83 വരെ കരുണാകരന് മന്ത്രി സഭയില്‍ കൃഷി വകുപ്പ് കൈകാര്യം ചെയ്തു. ഒരു തവണ കല്‍പ്പറ്റയില്‍ നിന്നും മൂന്ന് തവണ തിരുവമ്പാടിയില്‍ നിന്നും നിയമസഭയിലെത്തി.
കോണ്‍ഗ്രസിലും എന്‍സിപിയിലും പ്രവര്‍ത്തിച്ച ജോണ്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. കല്പറ്റയില് കെ.കെ അബുവിനെ തോല്പിച്ചായിരുന്നു തുടക്കം. 1977ല്‍ തിരുവമ്പാടിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ജയിച്ചുകയറി. 1980ല്‍ ഇടതുമുന്നണിക്കൊപ്പം ജയിച്ചു. 1982ല്‍ കോണ്‍ഗ്രസ്-ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയില്‍ ഹാട്രിക് നേടി.
കോണ്‍ഗ്രസില്‍ നിന്ന് തെറ്റി എന്‍സിപിയിലേക്ക് പോയ സിറിയക് ജോണ്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കു വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, 2007ല്‍ ആയിരത്തോളം അനുയായികള്‍ക്കൊപ്പം കോഴിക്കോട്ട് വച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാള്‍ പ്രവര്‍ത്തിച്ച ജോണ്‍ താമരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിംഗ് സഹകരണാ ഫെഡറേഷന് പ്രസിഡന്റ്, ഇന്ത്യന്‍ റബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക