എല്ലാ പ്രായക്കാര്‍ക്കും എല്ലാ ലിംഗക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് യാത്രകള്‍. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തവരായി ചുരുക്കം പേരെ ഉണ്ടായിരിക്കുള്ളു. എന്നാല്‍ കാലം ഇത്ര പുരോഗമിച്ചിട്ടും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത നിരവധി സ്ഥലങ്ങള്‍ ഇന്നും ഈ ലോകത്തുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് പരിചയപ്പെടാം.
ഗ്രീസിലെ മൗണ്ട് അത്തോസില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. 1800 വര്‍ഷം പഴക്കമുള്ള ഉപദ്വീപായ ഇവിടെ ക്രിസ്തീയ സന്യാസിമാര്‍ക്ക് മാത്രം താമസിക്കാനും പുരുഷന്മാര്ക്ക് മാത്രം സന്ദര്‍ശിക്കാനും അനുവാദമുള്ള 20 ആശ്രമങ്ങളാണുള്ളത്. പ്രവേശനം അനുവദിച്ചിട്ടുള്ളത് മാതാവിന് മാത്രമാണ്.
ജപ്പാനിലെ ഒരു വിശുദ്ധ പര്‍വതമായ ജപ്പാനിലെ മൗണ്ട് ഒമൈനും ഇത്തരത്തിലൊരു സ്ഥലമാണ്. ഈ പര്‍വതത്തില്‍ താമസിക്കുന്നവര്‍ ഷുഗണ്ടോ എന്ന സന്യാസ സമൂഹം ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചവരാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഒകിനോഷിമ ഐലന്‍ഡ്. ജപ്പാനിലെ ആദ്യ കാല മതമായ ഷിന്റൊയുടെ വിശ്വാസ പ്രകാരം ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല
മേരിലാന്‍ഡിലെ ബെഥെസ്ഡയിലുള്ള സ്വകാര്യ പുരുഷ ഗോള്‍ഫ് ക്ലബ്ബായ ഇവിടെ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമെല്ലാം ഓണററി അംഗത്വം ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇന്നും പ്രവേശനം അനുവദിച്ചിട്ടില്ല. വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച അതിമനോഹരമായ ഈ ജൈന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പണ്ട് മുതല്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ കാര്‍ത്തികേയ ക്ഷേത്രത്തില്‍ കാര്‍ത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്നതിനാല്‍ സ്ത്രീകളുടെ പ്രവേശനം പൂര്‍ണമായും വിലക്കിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സ്ത്രീകളെ ഭഗവാന് ശപിക്കുമെന്നാണ് വിശ്വാസം. ഇറാനിയന്‍ സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
1979 ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പുരുഷ കളിക്കാര്‍ ഷോര്‍ട്സ് ധരിക്കുന്നതിനാലും അസഭ്യമായ ഭാഷയും പെരുമാറ്റവും കളിയില്‍ ഉള്‍പ്പെടുന്നതിനാലും സ്ത്രീകള്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിരോധനാനുകൂലികളും വാദം. ഇതില്‍ ചില മാറ്റങ്ങള്‍ പിന്നീട് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക