ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യോമമേഖലയിലെ ശക്തികേന്ദ്രമാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സ് (ഐഎഎസ്എഫ്) എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചതായാണ് റിപ്പോര്‍ട്ട്.
രഹസ്യാന്വേഷണം, ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലയിലേക്ക് പരിമിതപ്പെടാതെ ബഹിരാകാശ അതിര്‍ത്തി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും വ്യോമസേനയ്ക്കുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി വ്യോമസേന നിലവില്‍ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഇന്‍ സ്പേസ് (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) എന്നിവയെ കൂടാത സ്വകാര്യമേഖലകളുമായും വ്യോമസേന സഹകരിക്കുന്നുണ്ട്.
പൊസിഷനിങ്, നാവിഗേഷന്‍, ടൈം ഇങ്, ഐഎസ്ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ കാലാവസ്ഥ പ്രവചനം, ബഹിരാകാശ സാഹചര്യത്തെക്കുറിച്ചുള്ള അവബോധം, സ്പേസ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. അടുത്ത് ഏഴ്, എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ചെറുതും വലുതുമായ 100 സൈനിക സാറ്റ്ലൈറ്റുകള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുക എന്ന ആശയവും വ്യോമസേനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക