ഡല്‍ഹി: സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ എഫ്ബിഐ അന്വേഷിക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ എ വ്രെ. ചൊവ്വാഴ്ച ഡല്‍ഹിയിലെ ദേശീയ അന്വേഷണ ഏജന്‍സി ആസ്ഥാനത്ത് ഉന്നതതല പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു സംഘം ഖലിസ്ഥാന്‍ അനുകൂലികള്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു. പിന്നീട് ജൂലൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ വീണ്ടും ആക്രമണമുണ്ടായി.
ആക്രമണത്തിന് പിന്നാലെ മാര്‍ച്ചില്‍ എന്‍ഐഎ പ്രതികളെന്ന് സംശയിക്കുന്ന 10 പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും പൊതുജനങ്ങളില്‍ നിന്ന് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ആഗോള ഭീകരതയെയും സൈബര്‍ ഭീഷണികളെയും നേരിടുന്നതില്‍ എഫ്ബിഐയും എന്‍ഐഎയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച്ച. യോഗത്തില്‍ എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ദിനകര്‍ ഗുപ്തയുമായും ഇരു ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ക്രിസ്റ്റഫര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി.
തീവ്രവാദ സംഘടിതമായ ക്രിമിനല്‍ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങള്‍, സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, സൈബര്‍-ഭീകരതയുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ഭീഷണി എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
തീവ്രവാദ സംഘടനകള്‍, സംഘടിത ക്രിമിനല്‍ സംഘങ്ങളുടെ ഘടകങ്ങള്‍, അമേരിക്കയിലേക്കുള്ള ഈ ബന്ധങ്ങളുടെ വ്യാപനം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദിനകര്‍ ഗുപ്ത ഊന്നിപ്പറഞ്ഞു. കൂടാതെ തീവ്രവാദ വിരുദ്ധ വെല്ലുവിളികളെ നേരിടാന്‍ എഫ്ബിഐയും എന്‍ഐഎയും തമ്മിലുള്ള പങ്കാളിത്തം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ഡയറക്ടര്‍ വ്രെ എടുത്തുപറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക