സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിൽ സീ അഷ്ടമുടി ബോട്ട് യാത്രയും ഇടംപിടിച്ചു. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്. അഷ്ടമുടി കായലിന്റെ കാഴ്ചകൾ കണ്ട്, മണ്‍റോ തുരുത്തും കല്ലടയാറും സാബ്രാണിക്കൊടിയും കണ്ട് ഒരു പകൽ ചിലവഴിച്ച് മടങ്ങിയെത്തുന്ന യാത്ര സഞ്ചാരികൾക്കിടയിൽ ഹിറ്റായത് വളരെവേഗത്തിലാണ്.
മാര്‍ച്ച് 13-ന് ആരംഭിച്ച ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസ് ഇതുവരെയുണ്ടാക്കിയ വരുമാനം 55.13 ലക്ഷം രൂപയാണ്. 13,347 സഞ്ചാരികള്‍ കായല്‍സൗന്ദര്യം ആസ്വദിച്ച് മടങ്ങിയതായി ജലഗതാഗതവകുപ്പ് കൊല്ലം സ്റ്റേഷന് മാസ്റ്റര്‍ വി.എ.സലിം പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടർന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമൺ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തും.
സഞ്ചാരികള്‍ക്ക് സാമ്പ്രാണിത്തുരുത്തിലിറങ്ങി കായല്‍ക്കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 4.30 ഓടെ കൊല്ലത്ത് തിരിച്ചെത്തും.
അഞ്ചുമണിക്കൂര്‍ കായല്ത്രയ്ക്ക് ഒരാള്‍ക്ക് താഴത്തെനിലയില്‍ 400 രൂപയും മുകളിലത്തെ നിലയില്‍ 500 രൂപയുമാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും ബോട്ടില്‍ ലഭിക്കും. കുട്ടികള്‍ക്ക് നിരക്കില്‍ കുറവുമുണ്ട്. ഡബിൾ ഡെക്കർ ബോട്ടിൽ 90 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. താഴത്തെ ഡെക്കിൽ 60 സീറ്റുകളും, മുകളിൽ 30 സീറ്റുകളുമുണ്ട്. താഴത്തെ നിലയിൽ ഒരാൾക്ക് 400 രൂപയും മുകളിൽ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സീ അഷ്ടമുടി ബോട്ട് യാത്രയ്ക്ക് 9400050390 എന്ന നമ്പറില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക