കാസർകോട്: കോവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് തെക്കിലിൽ നിർമ്മിച്ച് നൽകിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി ക്രിട്ടിക്കൽകെയർ യൂണിറ്റാക്കുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ഇൻഫ്രാസ്ട്രെക്ചർ മിഷന് കീഴിലാണ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നത്.
23.75 കോടി രൂപയാണ് പദ്ധതിയ്ക്ക് ചിലവുവരുന്നത്. ട്രോമ കെയർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെയുണ്ടാകും.
നിലവിലുള്ള കണ്ടെയ്നറുകൾ നീക്കിയാണ് കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക