തിരുവനന്തപുരം: അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ ആലോചനല. മോട്ടോര്‍ വാഹന വകുപ്പാണ് ഇക്കാര്യത്തില്‍ ഇങ്ങനൊരു തീരുമാനം മുന്നോട്ട് വെച്ചത്. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി മോട്ടാര്‍ വാഹന വകുപ്പ് ഉടന്‍ ചര്‍ച്ച നടത്തും.
വാഹന നിര്‍മാതാക്കള്‍ നിഷ്കര്‍ഷിക്കുന്ന ശേഷിയില്‍ കൂടുതല്‍ വാട്സില്‍ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതിനാലാണ് തീപിടിത്തം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്ക്കിടയാക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യം ബോധവത്ക്കരണം നടത്താനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നീക്കം. അത് ഫലം കണ്ടില്ലെങ്കില്‍ തുടര്‍ നടപടിയായി ഇന്‍ഷുറന്‍സ് നിഷേധിക്കും.
സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയാണ് വാഹനങ്ങളില്‍ തീപിടിത്തമുണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റമാണെന്ന് കണ്ടെത്തിയത്. ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് ഒഴിവാക്കുന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതും സമിതിയാണ്. താഴ്ന്ന വിഭാഗം വാഹനത്തില്‍ ഉയര്‍ന്ന വിഭാഗം വാഹനങ്ങളുടെ ലൈറ്റും ഹോണും കാമറയും സ്ഥാപിക്കുക, മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തുക, കമ്പനി നിഷ്കര്‍ഷിച്ച ശേഷിയില്‍ കൂടുതല്‍ വാട്സില്‍ ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ രീതികളാണ് കണ്ടു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക