കൊച്ചി: പത്തുവയസ്സുകാരിയായ മകള്‍ വൈഗയെ മദ്യം നല്കി ശ്വാസം കൊലപ്പെടുത്തിയക്കേസില്‍ പിതാവ് സനു മോഹന്‍ ജീവപര്യന്തം തടവുശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം അടക്കമുള്ള എല്ലാ വകുപ്പുകളും തെളിഞ്ഞു. 28 വര്‍ഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
ലഹരി പദാര്‍ത്ഥങ്ങള്‍ നല്കി അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തു വര്‍ഷം കഠിന തടവും 25,000 രൂപ പിഴജുവനൈല് ജസ്റ്റിസ് ആക്ട് വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം തടവിനും കോടതി വിധിച്ചു. ഇതെല്ലാം കൂടി ചേര്‍ത്ത് 28 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. പ്രായമായ അമ്മയെ പരിചരിക്കാന്‍ വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.
2021 മാര്‍ച്ച് 21-നാണ് പത്ത് വയസ്സ് പ്രായമായ മകളെ മദ്യം നല്കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന് പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക