പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരവും ബ്രസീൽ ഫുട്ബോൾ ഇതിഹാസവുമായി മരിയോ സഗല്ലോ അന്തരിച്ചു. 92 വയസ്സായിരുന്നു. ബ്രസീൽ ലോകകപ്പ് ജേതാക്കളായ 1958ലും 1962ലും ടീമിൽ ഇടംപിടിച്ച ബ്രസീലിന്റെ എക്കാലത്തെയും ജനകീയ താരങ്ങളിൽ ഒരാളായിരുന്നു സഗല്ലോ.
പിന്നീട് 1970ൽ ബ്രസീൽലോകകപ്പിലെ മൂന്നാംകിരീടം ചൂടുമ്പോൾ പരിശീലക വേഷത്തിൽ സഗല്ലോ ഉണ്ടായിരുന്നു. സഹ പരിശീലകന്റെ റോളിൽ 1994ലും ബ്രസീൽ ജേതാക്കളായപ്പോൾ അദ്ദേഹം ടീമിനൊപ്പം നിന്നു. പ്രൊഫസർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.
1958ൽ ബ്രസീൽ ടീം ലോകകപ്പ് നേടിയപ്പോൾ ഉണ്ടായിരുന്ന കളിക്കാരിൽ ജീവിച്ചിരിക്കുന്ന അവസാന താരത്തെ കൂടിയാണ് സഗല്ലോയുടെ വേർപാടിലൂടെ നഷ്ടമാകുന്നത്. മരിയോ സീസർ, പൗലോ ജോർജ്, മരിയ എമിലിയ, മരിയ ക്രിസ്റ്റീന എന്നിവർ മക്കളാണ്. പരേതയായ അൽസിന ഡി കാസ്ട്രോ ആണ് സഗാല്ലോയുടെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക