വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതി പാൽരാജ് കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് എഫ്ഐആർ. പിതാവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പാൽരാജ് കുത്തിയത് എന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നെഞ്ചിന് താഴെയും കാലിലുമാണ് പ്രതി കുത്തിയത്. പ്രകോപനത്തിന് കാരണവും പാൽരാജ് തന്നെയാണ് എന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. ആസൂത്രിതമായ ആക്രമണമായിരുന്നില്ല പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നേരെ നടന്നത് എന്നും അപ്പോൾ ഉള്ള പ്രകോപനത്തെ തുടർന്നാകാം ആക്രമണം എന്നും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് എന്നുമാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് വണ്ടിപ്പെരിയാർ ടൗണിൽ വച്ച് കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റത്. വണ്ടിപ്പെരിയാർ കേസിൽ കോടതി കുറ്റവിമുക്തമാക്കിയ പ്രതി അർജുന്റെ പിതാവിന്റെ സഹോദരൻ ആയ പാൽരാജ് ഇരുവരെയും ആക്രമിച്ചത്.
വണ്ടിപ്പെരിയാർ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള പെൺകുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തെ തുടർന്നുണ്ടായ പ്രകോപനമാകാം ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ഇന്നലെ രാത്രിയോടെ തന്നെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക