മ്യൂണിക്: ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആധുനിക ഫുട്ബോളിലെ സ്വീപ്പര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 103 മത്സരങ്ങളിലാണ് പശ്ചിമ ജര്‍മ്മനിക്കായി അദ്ദേഹം പന്ത് തട്ടിയത്.
രണ്ടുതവണ അദ്ദേഹം യൂറോപ്യന്‍ ഫുട്ബോളര് ആയി തിരഞ്ഞെടുക്കപ്പെട്ടു. കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന ബെക്കന്‍ ബോവര്‍ പ്രതിരോധനിരയിലാണ് തിളങ്ങിയത്. 1974ല്‍ ക്യാപ്റ്റനായും 1990-ല്‍ പരിശീലകനായും ജര്‍മനിക്ക് അദ്ദേഹം ലോകകപ്പ് കിരീടം സമ്മാനിച്ചു.
ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കന്‍ ബോവര്‍ വിരമിച്ചശേഷം ഫുട്ബോള്‍ ഭരണകര്‍ത്താവെന്ന നിലയിലും ശ്രദ്ധേയനായി. എന്നാല്‍ 2006ല്‍ ജര്‍മനി ആതിഥേയരായ ലോകകപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ബെക്കന്‍ ബോവര്‍ക്കെതിരെ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക