കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ജയറാം രമേശിന്റെ കാർ സോനിത്ത്പ്പൂരിൽ വച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു.
ആക്രമികൾ കാറിൽ ഉണ്ടായിരുന്ന ന്യായ് യാത്രയുടെ സ്റ്റിക്കർ വലിച്ചുകീറുകയും വാഹനത്തിൽ വെള്ളം ഒഴിക്കുകയും ചെയ്തു. തന്റെ കാറിനു നേരായ ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
കോൺഗ്രസ് സോഷ്യൽ മീഡിയ ടീം അംഗങ്ങളെയും ക്യാമറമാനെയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയും ബിജെപി ഗുണ്ടകൾ ആക്രമിച്ചതായും ആക്രമണം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേരിട്ട് ചെയ്തതാണെന്ന് വ്യക്തമാണെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ വിജയം ബിജെപിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്, യാത്രയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല എന്നും കോൺഗ്രസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക