ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ട യുവതിയുടെ വീട് സന്ദർശിച്ച് ജി സുധാകരൻ. ശസ്ത്രക്രിയക്കിലെ മരണപ്പെട്ട ആശാ ശരത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടതായി അറിയിച്ചു.
കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇൻക്വസ്റ്റ് തയ്യാറാക്കിയതായും മരണത്തിൽ സംശയമുള്ളതായും ബന്ധുക്കൾ പരാതി നൽകിയിരുന്നു. യുവതിയുടെ വീട്ടിലെത്തിയ സുധാകരൻ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
വിദഗ്ദ സർജന്മാർ അടങ്ങുന്ന സംഘം പോസ്റ്റ്മോർട്ടം നടത്തുകയും പോസ്റ്റുമോർട്ടം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ആശയെ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ശസ്ത്രക്രിയയ്ക്കിടെ അസ്വസ്ഥതയുണ്ടാവുകയും അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആശയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക