അയോധ്യയിൽ ഇതിഹാസം രചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമൻ ഇപ്പോൾ ടെന്റിലല്ല ക്ഷേത്രത്തിനകത്താണ് എന്നും വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നീതി വ്യവസ്ഥ രാമന് നീതി നൽകിയെന്നും ഇന്ന് ഒരു തീയതി മാത്രമല്ല ഇത് പുതിയകാല ചക്രത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇനിയുള്ള എല്ലാകാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭിമാനം വീണ്ടെടുത്തു. സാഗരം മുതൽ സരയു വരെ സന്ദർശിക്കാൻ രാമൻ തനിക്ക് അവസരം നൽകി എന്നും നരേന്ദ്രമോദി പറഞ്ഞു. തൃപ്രയാർ രാമ ക്ഷേത്രത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠിച്ചത്. പൂജകൾക്ക് കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ചു.
12. 20 ന് ശേഷമുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിൽ ആയിരുന്നു പ്രാണപ്രതിഷ്ഠ നടന്നത്. 84 സെക്കൻഡ് നീണ്ടുനിന്ന ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക