ബീഹാറിലെ എൻഡിഎയുടെ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ബിജെപി- ജെഡിയു- എൻ എച്ച് എം സഖ്യ സർക്കാർ അധികാരത്തിൽ വരുന്നതിന്റെ ഭാഗമായാണ് എൻഡിഎയുടെ നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്.
വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായും സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപ മുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ജെഡിയു കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
കോൺഗ്രെസ്സ് പ്രാദേശിക പാർട്ടി നേതാക്കളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതായും ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച കെ സി ത്യാഗി സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് സീറ്റ് ധാരണയ്ക്ക് തയ്യാറാകുന്നില്ല എന്നും കുറ്റപ്പെടുത്തി.
പകുതിയോളം എംഎൽഎമാരുമായി നേതൃത്വത്തിന് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ബീഹാറിൽ 11:00 മണിക്ക് ചേരാനിരുന്ന കോൺഗ്രസ് യോഗം ഒരുമണിയിലേക്ക് നീക്കി വച്ചെന്നും അതിനുശേഷം റദ്ദാക്കി എന്നും സൂചനകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക