തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടി ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും നടത്തി സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താനാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരു തരത്തിലും കേരളീയം ധൂർത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധ പ്ലക്കാർഡുകളുമായാണ് നിയമസഭയിൽ എത്തിയത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധം നടന്നത്. നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായത്.
നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസം സമ്മേളിക്കും. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക