അഹമ്മദാബാദ്: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിൽ പ്രകോപിതയായി യുവതി കാമുകന് മേൽ ആസിഡൊഴിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് സംഭവത്തിൽ പ്രതി. ഗുരുതരമായി പൊള്ളലേറ്റ 52 കാരൻ ആശുപത്രിയിലാണ്. അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജോലി ചെയ്യുന്ന 51 കാരനായ ബസ് കണ്ടക്ടർ രാകേഷ് ബ്രഹ്മഭട്ടിനാണ് ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ 40 കാരി മെഹ്സാബിൻ ചുവാരയാണ് സംഭവത്തിൽ പ്രതി.
എട്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കലുപൂർ പൊലീസ് പറയുന്നു. ബസിൽ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. എട്ടുവർഷത്തോളം ബന്ധം മുന്നോട്ടുപോയി. അതിനിടെ ബ്രഹ്മഭട്ടിന്റെ ഭാര്യ ഇക്കാര്യമറിഞ്ഞു. ഇതോടെ ബ്രഹ്മഭട്ടിന് ബന്ധത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തെ കൺട്രോൾ ക്യാബിനിൽ വെച്ച് മെഹ്സാബിൻ ആസിഡ് ഒഴിക്കുകയായിരുന്നു. ബ്രഹ്മഭട്ടിന്റെ മുഖത്തും പുറംഭാഗത്തും സ്വകാര്യഭാഗങ്ങളിലും പൊള്ളലേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക