ഡല്‍ഹി: 2047-ഓടെ രാജ്യം വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എല്ലാമേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായാണ് സര്‍ക്കാറിന്റെ ശ്രമം. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറി. നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി .
പി.എം. കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്കാൻ കഴിഞ്ഞു. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക