എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ മുൻമുഖ്യമന്ത്രി ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഒരു ഹർജിയിൽ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശം നൽകി.
ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഒരു ഹർജി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ ഡി അധികാര ദുർവിനിയോഗം നടത്തി എന്നും ചൂണ്ടിക്കാട്ടി ഹർജിയുമായി ഹേമന്ത് സോറൻ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ പരിധിയിൽ നിൽക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടത് എന്നും വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹേമന്ത് സോറന് വേണ്ടി ഹാജരായപ്പോൾ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹേമന്ത് സോറന്റെ ഹർജിയിൽ വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക