പാലക്കാട്: പാലക്കാട് നഗരം മുഴുവൻ ഇനി ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുന്നത്. ഈ മാസം മുതൽ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ക്യാമറയുടെ പരീക്ഷണ നിരീക്ഷണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
പാലക്കാട് നഗരപരിധിയിലെ പ്രധാനപ്പെട്ട ജംക്ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം വീക്ഷിക്കാൻ കഴിയും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ വെച്ചിട്ടുണ്ട്.
നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായിക്കുന്ന പദ്ധതികൂടിയാണിത്. ക്യാമറ ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ ക്യാമറ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ കൃഷ്ണദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക