കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ മോൻസ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ഇനി ഒരു പ്രത്യേക സ്കോഡിന്റെയും അന്വേഷണം ആവശ്യമില്ലെന്നും കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹാർജി സമർപ്പിച്ചിരുന്നു.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഹൈക്കോടതി വന്ദനയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി നിരസിക്കുകയായിരുന്നുവെന്നും ആ ഹൈക്കോടതി നിലപാടിനൊപ്പം അല്ലാതെ ഗവൺമെന്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും മോൻസ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക