ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി കർഷകർ പ്രതിഷേധവുമായി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും അതിർത്തിയിൽ എത്തിച്ചു. ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ ഇപ്പോഴത്തെ തീരുമാനം.
കൂടുതൽ കർഷകർ പിന്തുണയുമായി ശംഭു അതിർത്തിയിലേക്ക് എത്താനാണ് സാധ്യത. കർഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനും സാധ്യതയുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിർത്തിയിലും ഡല്‍ഹിയിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്ന് അർധരാത്രി വരെ ഇൻ്റർനെറ്റ് നിരോധനം നീട്ടിയിരിക്കുകയാണ്.
ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കാൻ പാടില്ലെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്ന് കർഷകരോട് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ഡ വ്യക്തമാക്കി.
അതേസമയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പ്രശ്നപരിഹാരത്തിനായി ഉടൻ തന്നെ വീണ്ടും കേന്ദ്ര സർക്കാർ കർഷക സംഘടന നേതാക്കളുമായി വീണ്ടും ചർച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക