പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യവർഷം ചൊരിഞ്ഞ കെപിസിസി പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജി ഭീഷണി മുഴക്കിയതിനെ തുടർന്ന് കെസി വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയും തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെടുകയും ഇപ്പോൾ നേതൃസ്ഥാനം ഒഴിയുന്നത് തെരഞ്ഞെടുപ്പിന് ദോഷകരമായി ബാധിക്കും എന്ന് അറിയിക്കുകയും ചെയ്തു. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് ആണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അസഭ്യ പരാമർശം നടത്തിയത്.
മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. ക്യാമറയുണ്ടെന്നും മൈക്ക് ഓണാണെന്നും ഓർമ്മിപ്പിച്ച് കെപിസിസി പ്രസിഡണ്ടിനെ കൂടുതൽ പ്രതികരണം നടത്തുന്നതിൽ നിന്നും ഒപ്പം ഉണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു.
സുധാകരൻ സംസാരിക്കുന്നതിൽ നിന്നും ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ പിന്തിരിപ്പിച്ചു. 20 മിനിറ്റ് നേരമാണ് പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത്. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് ആലപ്പുഴ സമരാഗ്നി പരിപാടിക്ക് ഇടയിൽ നിന്ന് സുധാകരൻ മടങ്ങി പോയത്.
ഡിസിസി പ്രസിഡന്റ് ബാബു പ്രസാദും ദീപ്തി മേരി വർഗീസും സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിൽക്കാൻ കൂട്ടാക്കിയില്ല. സുധാകരൻ വാർത്ത സമ്മേളനത്തിന് മുൻപ് അസഭ്യം പറഞ്ഞു എന്ന വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയത് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം ഭാരവാഹികൾ സുധാകരൻ തിരികെ വരുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക