അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. മാവേലിക്കര സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒന്നു മുതൽ നാലു വരെയുള്ള പ്രതികളാണ് അപ്പീലുമായി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീൽ പരിഗണിച്ച ഹൈക്കോടതി സർക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 13ന് കേസ് വീണ്ടും കോടതി പരിഗണിക്കും. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 15 പേർക്കും വധശിക്ഷ വിധിച്ചു കൊണ്ട് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു.
15 പ്രതികൾക്കും ശിക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. 2021 ഡിസംബർ 19നാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ 15 പ്രതികൾക്കും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന വിലയിരുത്തി കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക