തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രതി അംഗീകാരം നൽകിയ തീരുമാനം ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ച് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്നതാണ് രാഷ്ട്രതി അംഗീകാരം നൽകിയതീരുമാനം.
രാഷ്ട്രപതിയുടെ അംഗീകാരം കോടതിയിൽ പോയാൽ നിലനിൽക്കില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധികളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമ ഭേദഗതി പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. നിയമപരമായി തന്നെ നേരിടും. ലോക്പാൽ നിലവിൽ വന്നിട്ടും കർശന വ്യവസ്ഥയോടെ ലോകായുക്ത നിയമം കർണാടകയിൽ നിലനിൽക്കുന്നുണ്ട്.
കെ.ടി. ജലീൽ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴാണ് തങ്ങൾക്കും ഇത് ബാധകമാവുമല്ലോ എന്ന വിചാരമുണ്ടായത്. മുഖ്യമന്ത്രിയെ അടക്കം സംരക്ഷിക്കാനാണ് കേരളത്തിൽ ഈ ലോകായുക്ത നിയമ ഭേദഗതി അവതരിപ്പിച്ചത്. അഴിമതിക്കാരെ സംരക്ഷിക്കാനാണ് മന്ത്രി പി. രാജീവ് ശ്രമം നടത്തുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാരകന് മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചതാണ്. കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക