മുംബൈ: പ്രമാദമായ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെ[പ്പറ്റിയുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് സ്റ്റേ ചെയ്യണമെന്ന സിബിഐ ആവശ്യം തള്ളി ബോംബെ ഹൈക്കോടതി. ഇതിന് മുൻപ് ഡോക്യു സീരീസ് കാണാൻ സിബിഐ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്ന കാര്യത്തിൽ കേസിന്റെ വിചാരണ തീരുംവരെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം.
പബ്ലിക് പ്രോസിക്യൂട്ടർ സിജെ നന്ദോഡ് മുഖേന നൽകിയ അപേക്ഷയിൽ, നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയില്‍ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ സീരിസ് സ്റ്റേ ചെയ്യണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വിചാരണ കഴിയുന്നത് വരെ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.
2012 ഏപ്രിലിൽ ഇന്ദ്രാണി മുഖർജിയും അന്ന് ഡ്രൈവർ ആയിരുന്ന ശ്യാംവർ റായിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഒരുമിച്ച് ബോറയെ (24) കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മുൻപത്തെ ബന്ധത്തിലെ മകളായിരുന്നു ബോറ. 2015ൽ വേറൊരു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡ്രൈവർ ശ്യാംവർ റായ് സംഭവം വെളിപ്പെടുത്തിയതോടെയാണ് ബോറയുടെ കൊലപാതകം പുറംലോകം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക