തൃശൂര്‍: കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനിടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തൃശൂരില്‍ സുരേഷ് ഗോപിക്കും വി എസ് സുനില്‍കുമാറിനുമെതിരെ ടിഎൻ പ്രതാപനായിരുന്നു മത്സരിക്കാൻ ഇരുന്നത്. എന്നാല്‍ പത്മജ വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോള്‍ കോണ്‍ഗ്രസ് ചുവട് മാറ്റുകയായിരുന്നു.
വടകരയില്‍ നിന്ന് കെ മുരളീധരനെ മാറ്റി തൃശൂരില്‍ എത്തിക്കാൻ തീരുമാനമായി. നിലവില്‍ ഇത് മുരളീധരനെ സംബന്ധിച്ച് തൃപ്തികരമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആദ്യം പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മുരളീധരൻ പിന്നീട് ഒറ്റവാക്കില്‍ ‘എവിടെയും മത്സരിക്കാൻ തയ്യാര്‍’ആണെന്ന് പിന്നീട് പറഞ്ഞുവെങ്കിലും അതൃപ്തി തുടരുക തന്നെയാണ്.
ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കെ സി വേണുഗോപാലിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുകയാണ് ഇപ്പോൾ. ഇതിനിടെയാണ് പ്രവര്‍ത്തകരിലേക്ക് ആവേശം പകരാൻ മുരളീധരന് വേണ്ടി ടിഎൻ പ്രതാപൻ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
തന്റെ വീടിന് അടുത്തുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്റെ ആദ്യ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന് ചുവരെഴുത്ത് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക