വിനോദ സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ഈ ചില്ലു പാലത്തിന് നിരവധി സവിശേഷതകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.
അതിസാഹസികര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ഒരുങ്ങുന്ന കണ്ണാടി പാലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള നിരവധി വ്യത്യസ്ത അനുഭവങ്ങളാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളത്.പുതിയ സാഹസിക അനുഭവങ്ങൾ നൽകുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ സുരക്ഷയും ഗ്ലാസ് പാലത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 80 പേരെ വഹിക്കാവുന്ന പാലത്തിൽ പ്രത്യേകം ഇറക്കുമതി ചെയ്ത സാൻവിച്ച് ഗ്ലാസുകളാണ് പാകിയിരിക്കുന്നത്.
അതേസമയം, ഉദ്ഘാടനം ഇന്ന് നടക്കാനിരുന്നതാണ്. വര്‍ക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് മാറ്റിയത്. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനമെന്ന് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഐടിയിലെ പ്രൊഫസര്‍മാര്‍ പരിശോധനയ്ക്കായി അടുത്തയാഴ്ച ആക്കുളത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഗ്ലാസ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കൂയെന്ന് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ വിഷ്ണു ജെ മേനോന് പറഞ്ഞു. \
75 അടി ഉയരത്തിലും 52 മീറ്റര്‍ നീളത്തിലുമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം. 2023 മെയ് മാസത്തിലായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിച്ചത്. വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജെന്ന പ്രത്യേകയും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക